Uncategorized

ആ പേഴ്‌സ് എങ്ങനെ ഡിക്കിയിൽ വന്നു? സംവിധായകന് എവിടെയേലും തെറ്റ് പറ്റിയോ? അറിയാം ആ സസ്പെൻസ്

അടുത്ത കാലത്ത് മലയാളികളെ മുഴുവൻതന്നെ തിയേറ്ററിൽ എത്തിച്ച് 200 കോടി ക്ലബ്ബിൽ കയറിയ സിനിമ ആണ് തുടരും. തരുൺ മുർത്തി സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന ജോഡി ഒന്നിച്ച ഈ ചിത്രം പല കാര്യങ്ങളിലും വ്യത്യസ്‌ത പുലർത്തി. അപ്പനും അമ്മയും രണ്ടു മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിൽ ക്ഷണിക്കാതെ കടന്നു വരുന്ന ദുരിതങ്ങളുടെ കഥ പറയുന്ന ഈ ചിത്രം കാണികൾക്ക് ഒരുപാട് സസ്പെൻസ് നൽകുന്നുണ്ട്. ക്രിട്ടിക്കലി വിശകലനം ചെയ്യുമ്പോൾ പല കാര്യങ്ങളിലും കാണികൾ കൺഫ്യൂസ്ഡ് ആണ്.പലപ്പോഴും സംവിധായകന് പിഴവ് സംഭവിച്ചോ എന്നുവരെ തോന്നിപോകും.

ബെൻസിന്റെ മകന്റെ മരണം കാണികളെ കുറിച്ചൊന്നുമല്ല വേദനിപ്പിച്ചത്. ബെൻസിന്റെ മകന്റെ പേഴ്സ് കാറിന്റെ ടിക്കിയിൽ നിന്നും കിട്ടുമ്പോൾ കാണികൾ പ്രേഷകരുടെ ഉള്ളിൽ അവശേഷിപ്പിക്കുന്ന ഒരു ചോദ്യമുണ്ട് ഉടുത്തുണിയില്ലാതെ ചാക്കിൽ കെട്ടിയെറിഞ്ഞ മൃതദ്ദേഹത്തിന്റെ കൂടെ എങ്ങനെ ആ പേഴ്സ് എങ്ങനെ വന്നു. ‘ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ മകന്റെ പേഴ്സ് വന്നു എന്നതിന് ഉത്തരം സിനിമയിൽ തന്നെയുണ്ട്. ബെന്നി എന്ന പൊലീസുകാരൻ ബെൻസിനെയും സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടിവിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി എന്ന ന്യൂസ് കാണിക്കുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെപോക്കറ്റിൽ നിന്ന് ഡിക്കിയിൽ വീണതാകാം പേഴ്‌സ്. അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഇതെല്ലം പ്രേക്ഷകർ മനസ്സിലാക്കട്ടെ എന്നുകരുതി തന്നെയാണ് സ്പൂൺ ഫീഡിങ് വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ പേഴ്സ് പുറത്തു വന്നത് എങ്ങനെ എന്നുചോദിച്ചാൽ ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാല് പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ഓട്ട ഉണ്ട്. അതുവഴി പേഴ്‌സ് കാറിലേക്ക് വീണതാണ് എന്ന് വളരെ വ്യക്തമാണ്’, തരുൺ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *