ബിജെപി നേതാവും, നടനുമായ കൃഷ്ണകുമാർ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ചു. ക്യു ആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്ന ആരോപണത്തിനെതിരെ ആണ് കൃഷ്ണകുമാറും മകൾ ദിയയും പ്രകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ നടനും മകളും നടപടി സ്വീകരിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമേതിരെ ജീവനക്കാർ പരാതി കൊടുത്തിരുന്നു. ഈ പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകൾ: എന്റെ രണ്ടാമത്തെ മകൾ ദിയയാണ് ഫാൻസി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്ഥാപനം. നന്നായി പോകുന്ന സ്ഥാപനമാണ്. ദിയ ഗർഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ഭർത്താവ് ഐടിയിൽ ആയതിനാൽ അദ്ദേഹത്തിനും കടയിലേക്ക് പോകാൻ കഴിഞ്ഞില്ല. കടയിൽ മൂന്നു കുട്ടികളുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വർക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, കാര്യങ്ങൾ ചോദിച്ചു ചെയ്യുന്നു… കണക്കുകൾ പറയുന്നു, അങ്ങനെ എല്ലാം ഉണ്ട്. എന്നാൽ അവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ കടയിൽ വരുന്നവരോട് ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യുആർ കോഡ് കാണിക്കും. ഇതെല്ലാം കടയിലെ സിസിടിവി ക്യാമറയിൽ നിന്ന് നിന്ന് എടുത്ത് പൊലീസിന് നൽകിയിട്ടുണ്ട്.