ജാനകി എന്ന സുരേഷ് ഗോപി ചിത്രം ഇപ്പോളും പെട്ടിക്കുള്ളിൽ വിശ്രമിക്കുകയാണ്. സിനിമയുടെ പേരിനെക്കുറിച്ചുള്ള തർക്കം മൂലം സിനിമയുടെ പ്രദർശനാനുമതി സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ രഞ്ജിപണിക്കർ രംഗത്തെത്തിയിരിക്കുകയാണ്. ദൈവത്തിന്റെ പേരായതിനാൽ അത് സിനിമയിൽ ഉപയോഗിക്കാൻ പറ്റില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ഇതാണിപ്പോളത്തെ അവസ്ഥയെങ്കിൽ ഭാവിയിൽ സിനിമകളെ നമ്പർ ഇട്ടു വിളിക്കേണ്ടി വരുമെന്ന് രഞ്ജി പണിക്കർ പറഞ്ഞു.

‘‘ഈ സിനിമയെ മാത്രം സംബന്ധിച്ചൊരു വിഷയമായി ഇതിനെ കാണാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമ സിനിമ അടക്കമുള്ള സാംസ്കാരി രംഗത്ത് ഇത്തരം പ്രവണതകൾ വർധിച്ചു വരുന്നുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും കരുതേണ്ടതില്ല. സിബിഎഫ്സി പോലെയുള്ള സ്ഥാപനങ്ങൾ പുതിയ ഗൈഡ്‌ലൈനുകൾ തയാറാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ഇപ്പോൾ ഈ സിനിമയായും ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ളത്.” ഫെഫ്കക്ക് വേണ്ടി ഈ വിഷയത്തെ കുറിച്ച് നടത്തിയ അഭിമുഖത്തിൽ രഞ്ജി പണിക്കർ പറഞ്ഞു.