Uncategorized

ലഹരിക്കെതിരെ സംസാരിക്കുന്നവരെ റുക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ

ഒട്ടേറെ വാർത്തകളാലും സിനിമകളാലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് വിനായകൻ. മദ്യലഹരിയിൽ കാട്ടിക്കുട്ടിയ കോപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ മുഴുവൻ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ലഹരിക്കെതിരെ പ്രതികരിക്കുന്നവരെ രുക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് വിനായകൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മദ്യപാനം മൂലം കുടുംബവും ആരോഗ്യവും നശിച്ചവർ പൊതുവേധികളിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്നു വിനായകൻ തന്റെ ഫേസ്ബുക് പ്രൊഫൈലിൽ കുറിച്ചു.

‘‘കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന് വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ. ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. 

സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്…നീയൊക്കെയല്ലേടാ യഥാർഥ ഡ്രഗ് അഡിക്ട്?.’’–വിനായകന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *