ബ്ലെസി മോഹൻലാൽ ചിത്രം തന്മാത്ര 2005ഇൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മറവിരോഗം ബാധിച്ച രമേശൻ നായർ എന്ന കതപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാൽ വെള്ളിത്തിരയിൽ എത്തിച്ച വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു രമേശൻ നായർ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. തന്മാത്രക്ക് പുറമെ ഭ്രമരം പ്രണയം എന്നിവയും മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന സിനിമകളാണ്.

ആദ്യമായ് തന്മാത്രയുടെ കഥ വായിച്ചു കേട്ടവർ പറഞ്ഞത് മോഹൻലാലിനെപോലൊരു നടനെവച്ച് ഇങ്ങനെയൊരു ചിത്രം ചെയ്യുവാൻ സാധിക്കില്ല എന്നാണ്. മോഹൻലാൽ തിരകഥയിൽ അർപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്നുകാണുന്ന തന്മാത്രയുണ്ടായതെന്നും ബ്ലെസി പറയുന്നു സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നതിനു പകരം ജീവിക്കുകയായിരുന്നു എന്നാണ് പ്രേഷകർ പറഞ്ഞത്. മോഹൻലാലിനോപ്പം അഭിനയിച്ച ജഗതി എന്ന മഹാനടന്റെ മുഖവും ഉയർത്തിക്കാട്ടിയാ ഒരു ചിത്രമായിരുന്നു തന്മാത്ര. സംവിധായകൻ ബ്ലസി നരൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി മോഹൻലാലിനെ കണ്ട് കഥ വായിച്ചു കേൾപ്പിച്ചപ്പോൾ ഇതിൽനിന്നും ഒരക്ഷരം മാറിയാൽ ഞാൻ അഭിനയിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ പല സീനുകളും മോഹൻലാൽ ചെയ്യുമ്പോൾ ആ മഹാനടന്റെ കഴിവിനെ പ്രേഷകർ അരക്കിട്ടുറപ്പിക്കുകയായിരുന്നു.