ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന കഥകളോടൊപ്പം ഒരു ജയിൽചാട്ടത്തിന്റെ കഥ എത്തി. ജനങ്ങൾ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഒരു പുതിയ സംവിധായകൻ ഒരു ഡിഫറെൻറ് കഥ ഞാൻ പറഞ്ഞു വരുന്നത് വെള്ളിയാഴ്ച തീയേറ്ററിൽ എത്തിയ ആസാദി എന്ന സിനിമയെ കുറിച്ചാണ്. ജോ ജോർജ് എന്ന പുതുമുഖ സംവിധായകൻ അപ്രതക്ഷിത സിനിമാനുഭവം ടാഗ് ലൈനോടെ പുറത്തിറക്കിയ ആസാദി എന്ന കൊച്ചു സിനിമ ഇന്നും വിജയകരമായി മുന്നോട്ടു പോകുകയാണ്. സിനിമയിലെ പിന്നിലെ പിരിമുറുക്കമടക്കം തുറന്നു പറയുകയാണ് ഒരു ആശുപത്രി വരാന്തയിൽ ഇരുന്നുകൊണ്ട് ജോ ജോർജ്. സിനിമ കണ്ട പ്രിയപ്പെട്ട പ്രേഷകർ ഈ സിനിമ വിജയിക്കണം എന്ന് പറയുന്നുണ്ടെന്നും അതിനു പ്രേഷകരുടെ സഹകരണം കൂടുതൽ വേണമെന്നും ഈ യുവ സംവിധായകൻ പറയുന്നു.

കത്തിന്റെ പൂർണരൂപം: പ്രിയപ്പെട്ടവരെ, എന്റെ ആദ്യസിനിമ പുറത്തിറങ്ങി ഇന്ന് മൂന്നാം ദിവസമാണ്. ഞാനിപ്പോൾ പ്രിയപ്പെട്ട ഒരാളുടെ ചികിൽസയ്ക്കായി ആശുപത്രി വരാന്തയിലിരിക്കുമ്പോൾ മനസ്സില്‍ ചെറിയ പിരിമുറുക്കമുണ്ട്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടി പറയുന്നതല്ല എന്നുകൂടി പറയട്ടെ. ഈ വരാന്തയില്‍ മഴ കണ്ട് കൂടുതല്‍ പേരിലേക്ക് ഈ ചെറിയ സിനിമ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ആസാദി കണ്ട ശേഷം നിങ്ങളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണെന്ന് പലരും എന്നോട് പറഞ്ഞു. അത്രയ്ക്ക് ഈ സിനിമ നിങ്ങളുടെ ഹൃദയത്തില്‍ തൊട്ടു എന്നറിയുന്നതില് എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.