മലയാളത്തിൽ എന്നും നമ്മുടെ പ്രിയപ്പെട്ട സലിം കുമാർ എന്ന ഹാസ്യനടൻ സാമൂഹ്യ ബോധവത്കരണത്തിന് എന്നും ഒരുപാട് പ്രാധാന്യം. ഇന്ന് ചെലമ്പ്ര സ്കൂളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റത്തെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. സ്റ്റേജിൽ നിന്നും പുറത്തേക്കുവരുന്ന വഴിയിൽ അദ്ദേഹം വീഴുകയും കൂടെയുണ്ടായിരുന്നവർ താരത്തെ പിടിച്ചു കാർ വരെ എത്തിക്കുകയും ചെയ്തു. ഒരുപാട് ജാഡയ്യില്ലാതെ ജനങ്ങൾക്ക് മുൻപിൽ എത്തുന്ന താരം എന്നും എല്ലാവർക്കും പ്രിയപ്പെട്ടയാളാണ്.

‘മൊബൈൽ ഫോൺ വന്നതോടെ കുട്ടികളുടെ എല്ലാ കഴിവുകളും നഷ്ടപ്പെട്ടു. കുട്ടികളിലേക്ക് ഇവ നെഗറ്റിവ് എനർജി കയറ്റി വിടുകയാണ്. സെലിബ്രിറ്റികളിൽ തന്നെ എടുത്തു നോക്കിയാൽ, വൃത്തികേടു കാണിക്കുന്നവനാണ് പിളളേരുടെ ഹീറോ. പണ്ടൊക്കെ യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകളായിരുന്നു നമുക്കിഷ്ടം. ഇന്നങ്ങനെയല്ല തെറ്റിച്ചുപാടാം, ശുദ്ധിയില്ലാതെ പാടാം. അതാണ് അവരുടെ സെലിബ്രിറ്റി.

‘കുട്ടികളിലെ മൊബൈൽ ഫോൺ സംസ്കാരം കൂടി വരുകയാണ്. അതില്‍ നല്ല കാര്യങ്ങളുമുണ്ട്. പക്ഷേ 24 മണിക്കൂറും ഇതിന്റെ ആവശ്യമുണ്ടോ, സീബ്ര ലൈൻ ക്രോസ് ചെയ്യുമ്പോള്‍പോലും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വരുന്നത്. അതിനു പകരം അവർ പരസ്പരം സംസാരിച്ചു പോകുകയാണെങ്കിൽ ആ ബന്ധം എത്ര ദൃഢമാകും.’ അദ്ദേഹം കൂട്ടിച്ചേർത്തു.