ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായ അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ ഒന്നാകെ വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്. ഒരുപാട് സ്വപ്നങ്ങൾ പേറി ലണ്ടൻ എന്ന മഹാനഗരത്തിലേക്കു പറന്നുയർന്ന വിമാനം ടേക്ക് ഓഫീനു മിനുട്ടുകൾക്കു ശേഷം തകർന്നു വീണപ്പോൾ നഷ്ടമായത് സ്വദേശികളും വിദേശികളും ആയ 242 പേരുടെ ജീവനുകളാണ്. താഴെ തങ്ങളുടെ ഹോസ്റ്റലുകളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന 5 പേരും മരണം പുൽകി. എന്നാൽ ഈ തിരക്കഥ വർഷങ്ങൾക്കു മുന്നേ ഒരു സിനിമയായി പ്രേഷകർക്കു മുന്നിൽ എത്തി എന്നതാണ് ഏറ്റവും വലിയ യാഥാർഥ്യം.

വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് ഒരു തീഗോളമായി മാറുന്നു. വിമാനത്തിലുണ്ടായിരുന്നവർ ഒന്നൊഴിയാതെ അപകടത്തിൽ കൊല്ലപ്പെടുന്നു. ആ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് അന്നേദിവസം ആ വിമാനത്തിൽ കയറാൻ സാധിക്കാത്തവർ മാത്രം! 2000ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫൈനൽ ഡെസ്റ്റിനേഷന്റെ കഥയാണ് മുകളിൽ വിവരിച്ചത്.