ബോളിവുഡ് സിനിമകളെ അതിരുക്ഷമായി വിമർശിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻകല്യാൺ. ബോളിവുഡ് സിനിമയിൽ കാണിക്കുന്നതെല്ലാം കോമാളിത്തരങ്ങളാണെന്നും ഇന്ത്യൻ സംസ്ക്കാരം പ്രതിഫലിക്കുന്നത് സൗത്ത്ഇന്ത്യൻ സിനിമകളിലാണെന്നും താരം പറഞ്ഞത്. പവൻ കല്യാൺ ഓർഗനൈസർ എന്ന മാസിഗക്ക് കൊടുത്ത അഭിമുഖത്തിലാണ് ഈ വിവാദ പ്രസ്താവന പറഞ്ഞത്.

‘വ്യത്യസ്ത തലമുറകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ കാരണം സിനിമ മേഖല കാലക്രമേണ മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, ഹിന്ദി സിനിമയെ ആഗോളവൽക്കരണം സ്വാധീനിച്ചു. അതിനുശേഷം, ഹിന്ദി സിനിമകളിൽ സാംസ്കാരിക ബന്ധങ്ങളുള്ള കഥാപാത്രങ്ങളില്ല, കോമാളിത്തരം കാണിക്കുന്ന സിനിമകളാണുള്ളത്. എന്നാൽ തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. വിനോദ മേഖലയിൽ വാണിജ്യ സമ്മർദ്ദങ്ങൾ വർധിക്കുന്നതിനിടയിലും അവർ ഭാരതീയത കൈവിട്ടിട്ടില്ല. അത് അഭിനന്ദനാർഹമാണ്,’ പവൻ കല്യാൺ പറഞ്ഞു. ഒരു കാലഘട്ടത്തിൽ ഹിന്ദി സിനിമയിൽ ഈ ഈ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിച്ചിരുന്നുവെന്നും പവൻ കല്യാൺ ചൂണ്ടിക്കാട്ടി. ‘ദംഗൽ’ പോലുള്ള സിനിമ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണെന്നും പവൻ കല്യാൺ അഭിപ്രായപ്പെട്ടു.